ലഹരിയിൽ മെനെഞ്ഞെടുത്ത നക്ഷത്രം.

കടൽക്കരയിൽ മദ്യപിച്ചു ലക്ക് കെട്ടിരിക്കറുള്ള എന്നെ നോക്കി നക്ഷത്ര  കൂട്ടങ്ങൾക്കിടയിൽ നിന്ന് കൊണ്ട് ഒരു നക്ഷത്രം മാത്രം കണ്ണിറുക്കി കൊണ്ട് സംസാരിക്കും.

എന്തെന്നറിയോ ?

കഴിഞ്ഞ കാലങ്ങളിലെ നഷ്ട പ്രണയങ്ങളെ കുറിച്, ഇ കരകളിലെ പ്രണയങ്ങളെ കുറിച്.

ഇ കരയിലെ മുലകൾ കയറിപിടിച്ച്, നാവുകൾ നുണഞ്ഞു കൊണ്ട് ഒരു കുടയ്ക്ക് കീഴെ ഇരുന്നു കൊണ്ടുള്ള പ്രണയം ഞാൻ ഉറക്കെ ആ നക്ഷത്രതോട് വിളിച്ചു പറയും.
അത് കേട്ട് ചുറ്റുമുള്ള നക്ഷത്രങ്ങൾ ഉറക്കെ ചിരിക്കും, ചിലത് നാണിച്ചു മേഗങ്ങൾക്കിടയിൽ  മറയും.

പക്ഷെ നെഞ്ചിലെ ചോര വറ്റിയ കാമുകന്മാരെയും കാമുകിമാരെയും കുറിച്ച് ഞാനൊരക്ഷരം പോലും ഉരിയാടാറില്ല.
ആ വറ്റിയ ചോരയുടെ പ്രതീകമായി ചിലത് അവിടെ മിന്നി തെളിയുന്നുണ്ടാവും.

പക്ഷെ ഇന്ന് ആ നക്ഷത്രം അന്വേഷിച്ചത് എന്റെ പ്രണയത്തെ കുറിച്ചായിരുന്നു,
എന്റെ സിരകളിൽ ഒഴുകി കൊണ്ടിരിക്കുന്ന മദ്ധ്യം മുഴുവൻ തലച്ചോറിന്റെ കേന്ദ്ര ഭാഗത്ത്‌ അടിച്ഞ്ഞു ചേർന്നു,

ഒരു കണ്ണുമാത്രം ഉയർത്തി കൊണ്ട് ചോദിച്ചു, നിനക്ക് ചിന്ധിക്കാൻ കഴിയുമോ, നീ പിണഞ്ഞിരുന്ന ഇ ഹൃദയത്തിനു മറ്റേതെങ്കിലും ഹൃദയവുമായി പിണഞ്ഞിരിക്കാൻ കഴിയുമെന്നു.

ഒന്നും മിണ്ടാതെ, മിന്നി തെളിയാതെ ആ നക്ഷത്രം എവിടെയോ ഒളിച്ചു.

അകലങ്ങളിൽ നിന്നോടിയെത്തി കെട്ടിപിടിച്ചു ചുംബിക്കുന്ന തിരകളെയും നോക്കിയിരുന്നപ്പോൾ, കാറ്റ് വന്നു പറഞ്ഞു ഇ കടൽക്കരയിലെ കമിതാക്കൾ  തിരകളെ മാറ്റിയെടുത്തു,  പ്രണയത്തിന്റെ അർഥം ഇവർ മറന്നു തുടങ്ങി, കാമത്തിൽ വരികൾ മെനെഞ്ഞെടുത് കൊണ്ട് ഒഴുകുകയാണവർ.

മദ്ധ്യം തലച്ചോറിന്റെ നിയന്ത്രണത്തെ പൂർണമായും ഏറ്റെടുത്തു, നക്ഷത്രത്തെ വീണ്ടും തെളിഞ്ഞു തുടങ്ങിയിരിക്കുന്നു, പക്ഷെ ആ ഹൃദയം പഴയപോലെ മിന്നുന്നില്ല, ചിലപ്പോൾ അതെന്റെ അഭോധ മനസ്സിന്റെ തോന്നലാവാം; അറിയില്ല.


ഇ പൊൻ നൂല് കൊണ്ട് ചേർത്ത് വച്ച ലോകത്ത് നിന്നും ആ കരയിലേക്കുള്ള ആഴം നിനക്കറിയാമോ?

വീണ്ടും ചോദ്യങ്ങൾ കാതുകളിൽ പതിയുന്നത് പോലെ.
ഇ ആഴം അറിയാൻ ശ്രമിക്കുമ്പോൾ നിന്നെ ചുറ്റി പിണഞ്ഞിരുന്ന ഇ ഹൃദയത്തെ കുറിച്ച് നീ ഓർത്തോ?
ഇ കടല്ക്കരയിലേക്ക് അവിടെക്കുള്ള അകലം അറിയാതെ, കടലിൽ നിന്നും തെറിച്ച ഒരു മത്സ്യത്തെ പോലെ പിടയുന്നത് കണ്ടില്ലെന്നു നടിക്കുന്നത് എന്തിനാണ് നീ.
നീ യാത്ര പോലും പറയാതെ പോവുമ്പോൾ ഉണ്ടായിരുന്ന ഹ്രിധയമല്ലിതു, തകർന്നിരിക്കുന്നു ഒരുപാട്, മനസ്സിനും വലിയ ബലം ഇല്ലാതായ്.

കോടിക്കണക്കിനു നക്ഷത്രങ്ങൾ  മിന്നാമിനുങ്ങുപോലെ  തെളിയുമ്പോൾ അതിൽ എന്നെയെങ്ങേനെ നീ തിരിച്ചറിഞ്ഞു?

നിൻറെ സൌന്ദര്യം ചാരമാക്കി ശവപ്പറമ്പിലെ കാടുകൾക്ക് വളമായി നൽകിയപ്പോൾ, എന്നെ ഭയന്ന് നീ നിൻറെ ഹൃദയവും മനസ്സും കൂടെ കൊണ്ടുപോയ്, ഇന്ന് ചെറിയൊരു നക്ഷത്രത്തിന്റെ ഉടൽ നീ കടമായി അണിഞ്ഞപ്പോൾ നിൻറെ ഹൃധയമിടിപ്പ് അവിടെ മിന്നാമിനുങ്ങിനെ പോലെ മിന്നുന്നത് എനിക്ക് കാണാം, പഴയ അതെ താളത്തിൽ.
എന്നെയൊന്നും ഒർമിപ്പിക്കരുത് താങ്ങാൻ മനസ്സിന് ഭലമില്ല, ഹൃധയമിടിപ്പ്  നിൽക്കാൻ ഇനി ഏതാനും ദിവസങ്ങളെ എനിക്കുള്ളൂ; അതുവരെ ലഹരിയിൽ ഞാനിങ്ങനെ ജീവിച്ചോട്ടെ.


-പ്രജീഷ് 

No comments:

Post a Comment

വായിച്ചതിനു നന്ട്രി