കുടിയൻമാരുടെ പെടാ പാട്

പുലർച്ചെ പതിനൊന്നു മണി.

ഷയ്ജുവെട്ടന്റെ പെണ്ണ് കണ്ടുവന്ന ക്ഷീണത്തിൽ കിടന്നുറങ്ങുമ്പോൾ...
"ആടുങ്ങട മച്ചാ ആടുങ്ങട അഴകാന പെണ്ണെ പാത്തു തേടുങ്ങട"
ഫോണ്‍ ഈസ്‌ റിങ്ങിംഗ്.
മിസ്റ്റർ ദാസപ്പൻ ഈസ് കോളിംഗ്..

എന്താ മിസ്റ്റർ ദാസപ്പൻ അതി രാവിലെ?
ഡാ നമ്മടെ മയ്ക്കിൽ ജാക്സണ്‍ മരിച്ചു നീ അറിഞ്ഞില്ലേ..?

നമ്മടെ മയ്കിൽ ജാക്സണ? അതെപ്പോ..മുതൽ.
നീ പെട്ടന്ന് വാ ഞാനും സനീം ഇവിടുണ്ട്, നമ്മക്കൊന്നു ആഗോഷിക്കണ്ടേ?
ഠിം ..
എന്താ ആഗോഷോ? ഞാൻ തിരിച്ചു ചോദിച്ചു.
അല്ല.. നമുക്ക് വിഷമം തീർക്കണ്ടേ..

ഏതായാലും, അവരുടെ വിഷമത്തിൽ പങ്കെടുത്തു കളയാം എന്ന് കരുതി.
എഴുനേറ്റ് കുളിയൊക്കെ കഴിഞ്ഞു സുന്ദര കുട്ടപ്പനായി, വീണ്ടും കണ്ണാടി നോക്കുമ്പോ...
എവിടെതെക്ക? മാതാസ്രീടെ മുഗത്ത്‌ പുച്ഛം തന്നെ..
അത്.. ദാസപ്പന്റെ അമ്മായിയമ്മ മരിച്ചു..ഞാൻ അങ്ങോട്ട പോവുആണ്.

സീൻ അമ്പല കുളം
ഇതേ പൊട്ടനും പുഷ്പനും ടയിടാനിക്ക് കളിക്കുന്നു..
തുപ്പിക്കളി മതിയാക്കി പരിപാടി പ്ലാൻ ചെയ്യെടാ.. ഞാൻ.

ചെത്ത്‌ പനം കള്ള്.. പുന്നാര തേൻ കള്ള്.. പൊന്നെ നീ എൻ കരളേ..
സനിയുടെ പാട്ട്.

ഞാനും ദാസപ്പനും, ഇതന്നെ പ്ലാൻ എന്നമാതിരി മുഗതോട് മുഗം നോക്കി.
പക്ഷെ..
ഓസ്സിനൊരു ചിലവു കിട്ടാന്‍ എന്താ ഒരു വഴി...??
ദാസപ്പൻ തല ചൊറിഞ്ഞു കൊണ്ട് ആലോചിച്ചു. കൂടെ ഞങ്ങളും.

യുറീക്കാ.. സനി അലറി വിളിച്ചു.
അതാര..? ദാസപ്പൻ ഞെട്ടലോടെ ഉള്ള ചോദ്യം.
കിട്ടി.. അൽപ്പൻവാറു.. സനിയുടെ മറുപടി.

ദാസപ്പൻ  അപ്പോതനെ ഫോണ്‍ എടുത്തു കറക്കി.. അല്ല ഞെക്കി.
മിസ്റ്റർ വാറു, അഞ്ചു ലിറ്റർ കള്ള് വേണം,

എന്തിനാട വാറുവിന്റ ചോദ്യം?
മുഗം കഴുകാൻ
ഠിം ..
ഇത്രേം കള്ളോ പൊട്ടൻ പിന്നേം...
അന്ജില്ല വേണേൽ മൂന്നു ലിറ്റർ തര..

ഹോ.. എന്തൊരു സമാധാനം!!!!.
നീയാട നൻപൻ  അതും പറഞ്ഞു അവൻ ഫോണ്‍ കട്ട് ചെയ്തു.

അപ്പൊ അടുത്ത പ്ലാൻ എന്താ.. വെല്ലെതിയ സ്ഥിതിക്ക് വെള്ളാട്ടം കെട്ടുകയല്ലെ.. ദാസപ്പന്റെ ചോദ്യം.
കൃത്യം നാല് മണിക്ക് എല്ലാവരും പുഴക്കരക്ക് സന്ധിക്ക വേണ്ടും. സനിയുടെ ഉത്തരം.

കൃത്യം നാലുമണി.
എല്ലാവരും കള്ളുമായി വരുന്ന വാറുവിനെ മാത്രം കാതോർത്തിരിക്കുന്നു.

"ചെത്ത് പനം കള്ള്  .. പുന്നാര തേൻ കള്ള് .. കള്ള് നീ എൻ കരളേ..
കാലത്തും ഉച്ചയ്ക്കും വയ്കിട്ടും
നീ എൻ പള്ളയിൽ വാ കരളേ.."
സനിയുടെ മാരക പാട്ട് വീണ്ടും..
കള്ളുമായി വന്ന വാറുവിനെ  കണ്ടവാടെ, ജയഭാരതിയെ കണ്ട ബാലൻ കെ നായരെ പോലെ ദാസപ്പൻ കേറി ഒറ്റ പിടുത്തം.

ഇത്ര വലിയ കാര്യം ചെയ്തിട്ടും നിഷ് കളങ്ങതയോടെ നിൽക്കുന്ന കണ്ട.. ഇ നിഷ്കളങ്കത നിന്നെ ഉയരങ്ങളിൽ ചെന്നെത്തിക്കും...
ദാസപ്പന്റെ വാക്കുകൾ!!!

അതെ.. സനിയുടെ തിരിച്ചുള്ള പന്ജിങ്ങും.

അങ്ങനെ എല്ലാം കഴിഞ്ഞു..
ഇ കോലത്തിൽ വീട്ടിലേക്കു പോയാൽ, മുഗം കിണറ്റിൽ താഴ്ത്തിയ പാനി പാത്രം പോലെ ചപ്ലിങ്ങ ആകും എന്നത് കൊണ്ട് അമ്പലത്തിന്റെ വരാന്ധയിൽ  വിശാലമായി തന്നെ ഞങ്ങൾ കിടന്നു.

കുറച്ചു കഴിഞ്ഞപ്പോൾ സനി ഇതാ... മോങ്ങുന്നു.
എന്തിനാ അളിയാ  നീ കരയുന്നെ വാറുവിന്റെ  ചോദ്യം?

അതും കൂടി കേട്ടപ്പോ എനിക്ക് ചിരി വന്നു..
അമ്മാതിരി കരച്ചിലാ ആ പോത്ത്‌ കരയുന്നത്...!!!

അപ്പോഴാണ്‌ ഇചി വീതാൻ പോയ ദാസപ്പന്റെ വരവ്..
സനിയുടെ കരച്ചിൽ കണ്ട ദാസപ്പനും കരഞ്ഞു..
വെറുതെ.. വെറും വെറ്തെ ഒരു കമ്പനിക്ക്.

എന്തിനാട നീ കരയുന്നെ ഇന്റെ അച്ഛനാട ചോയ്ക്കുന്നെ...
വാറുവിന്റെ  ചോദ്യം വീണ്ടും..
അച്ഛനാണ് എന്ന് കരുതി ആണോ  അല്ലെയോ..സനി മറുപടി പറഞ്ഞു..
എനിക്കിപ്പോ ഓളെ കാണണം..
ഞാനും വാറുവും ഒരുപോലെ ഞെട്ടി..

ആരെ .. സൂര്യയെയോ... ? വാറുവിന്റെ ചോദ്യം.
അല്ല..
പിന്നെ? ശാലിനിയെ ..
അല്ല..
വാറു വിന്റെ ചോദ്യം കേട്ട് എന്റെ തലയില ബൾബ്‌ കത്തി... ഇരുണ്ട് പരണ്ട അമ്പലപറമ്പ് മുഴുവൻ  വെളിച്ചം പരന്നു.

പിന്നെ ആര്യാന്നെന്നു പറയ്‌..   നാ$%@ മോനെ..
ദീപികയെ..

ങേ!!

എന്നാ വാ നമുക്ക് ഇപ്പൊ തന്നെ പോയി കാണ  എന്ന് പറഞ്ഞു വാറു എഴുനേറ്റ്.
കൂടെ അവനെയും വലിച് എഴുനെൽപ്പിച്

ന്റെ പള്ളീ... ഞാനില്ല ഈ കളിക്ക്  എന്നും പറഞ്ഞു.. ഞാൻ കണ്ണും അടച്ചു ഒറ്റ കിടത്തം..
വാടാ.. വാറുവിന്റെ  വിളി..
പോടാ... ഞാൻ തിരിച്ചും..

വന്നില്ലേ നീ ഇവിടെ ഓഫാണെന്നു നിന്റെ അച്ഛനെ വിളിച്ചു  ഞാൻ പറയും..
സനിക്ക് വേണ്ടി എന്റെ പോസ്ടിലെക്ക് ഓന്റെ ഒരു ഗോള്..
ഠിം

അപ്പഴും കാര്യം പോലും അറിയാതെ കരഞ്ഞു കൊണ്ടിരിക്കുന്ന ധാസപ്പനെ നോക്കി,
കരയല്ലേട മൈ@$&*.. മോനെ.
ആ ദേഷ്യം അങ്ങനെയെങ്കിലും കുറയട്ടെ എന്ന് കരുതി.. വെറുതെ.

വാ പോവാം.. വാറുവിന്റെ  വിളി..
വിളി കേട്ട തോന്നും വല്ല ബാറിലെക്കും ആണെന്ന്.. ആളെ പഞ്ഞിക്കിടാൻ അല്ലെ.
പല്ല് കടിച്ചുകൊണ്ട് വാറുവിനെ  നോക്കി മനസ്സ് പറഞ്ഞു.

എങ്ങോട്ടാ..  ദാസപ്പന്റെ ചോദ്യം.
എങ്ങോട്ടാ എന്നറിഞ്ഞാലേ നീ വരൂ.. വാറുവിന്റെ  കലിപ്പ് ചോദ്യം ബീണ്ടും..
ഒരു ചെങ്ങായിക്കു വേണ്ടി ഞാൻ വരും, എങ്ങോട്ടും!!
ദാസപ്പന്റെ മാസ് ടയലോഗ്.. ശോ ഞാൻ ഞെട്ടി.

ചെങ്ങായിക്കു വേണ്ടി!!!!
വെറുതെ എന്ധിന ഒറ്റയ്ക്ക് കിടന്നു പണി വാങ്ങുന്നെ എന്ന്  കരുതിയ.. എന്നിട്ടും ഡയലോഗിനു  ഒരു കുറവും ഇല്ല. ബ്ലഡി..!

അങ്ങനെ ദീപികയുടെ വീട്ടിന്റെ മുന്നില് എത്തി..
എതു വഴി  കയറും? വാറുവിന്റെ  ചോദ്യം.
ഗെയ്റ്റിന്റെ  മുന്നില് പട്ടികൂട് ഉള്ളതിനാൽ പിന്നിലെ മതില് ചാടിയാ മതി എന്ന് സനിയുടെ  മറുപടി..
ങേ.. അപ്പൊ ഇത് നിന്ടെ ദിവസവും ഉള്ള വഴിയാണ? ദാസപ്പന്റെ മാസ് വീണ്ടും.

നീ ഓളെ വിളിച്ച.. സനിയെ..വാറുന്റെ  ചോദ്യം.
മെസേജ്  അയച്ചു .... സനി
ന്ധ അയച്ചേ സനിയെ?
അയാം  കമിംഗ് ഇന് യുവർ.. ഡ്രീം..

ഡ്രീമ.. നേരിൽ ആണ് വരുന്നേ എന്ന് പറയട..ഊളെ... ഞാൻ.!
ഇതെന്ധ ചൈന വൻമതില.. ഇതിനു ഒരു അവസാനം ഇല്ലാലോ..

വാ.. ഇതിലെ കയറാം..
ആദ്യം ഒരുത്തൻ കയറി എന്നെ പിടിച്ചു കയറ്റണം.. സനിയുടെ അയിടിയ.
ആര്? ധാസപ്പന്റെയും  വാറുവിന്ടെയും മുഗത് ഞാൻ മാറി മാറി നോക്കി.
ആര്? അവരുടെ മറു ചോദ്യവും..

ആരേലും കേറെടാ..." എന്നെ കൊണ്ടാവില്ല .. ഞാൻ അലറി.
ആരേലും കേറിയാല്‍ മതിയോ? ദാസന്റെ ചോദ്യം...
ഉം.. മതി.. ഞാന്‍.
എന്നാ നീ തന്നെ കേറ്..
ഞാനാ... ഇന്ടച്ചൻ കേറും..
പിന്നാര് കേറും...???
പിന്നാര് കേറും...???
പിന്നാര് കേറും...???
പിന്നാര് കേറും...???
നാലു ചോദ്യങ്ങള്‍.. നാലു പേര്‍.. നാലു ഉത്തരങ്ങള്‍..!!!
നീ കേറ്
നീ കേറ്
നീ കേറ്
നീ കേറ്
ശെടാ .. ഇതെന്താ ഇമ്പോസിഷന്‍ ആണോ..

എന്നാ നമുക്ക് നറുക്ക് ഇടാം .. ദാസൻ..
പിന്നെ നട്ട പാതിരക്ക് അല്ലെ... നറുക്ക്..

ആദ്യം സനി തന്നെ കയറിയാ മതി.. ഞാൻ ലാസ്റ്റ് കയറാം.
അങ്ങനെ അവൻ വലിഞ്ഞു കേറി..
പിറകെ വാറുവും  ദാസനും.. ഞാനും.

നീ ഇവിടെ നിക്ക് .. എന്നിട്ട് ആരേലും വരുന്നുണ്ടോ നോക്ക്..
എന്നെ നോക്കി കൊണ്ട് വാറുവിന്റെ ഒടർ

പടച്ചോനെ.. ഞാന... ഇബിടെയ..
അല്ല നിന്ടച്ചൻ.
അല്ല.. സവിത തീയെട്ടരിന്ടെ മുന്നി പോയ്‌ നിന്നോ..
ദാസന്റെയും വാറു വിന്റെയും  പഞ്ച് വീണ്ടും.

അങ്ങനെ അവര് മതില് ചാടി ഇറങ്ങി അവളുടെ അടുത്തേക്ക്..
ആൾക്കാര്  എന്നെ കാണാതിരിക്കാൻ ഞാൻ വളപ്പിലുള്ള മരത്തിലെക്കും ...

എകാന്ധയുടെ അപാര തീരത്തേക്ക് അടി വല്ലതും വരുന്നോണ്ടോ എന്ന് നോക്കി നില്ക്കുമ്പോഴാണ്..

പടച്ചോനെ.. ആരോ നടന്നു വരുന്നു.. നടന്നല്ല ഓടിക്കൊണ്ടന്നെ..
ആരാ? ചോയ്ക്കണം  എന്നുന്ടെലും.. ശബ്ദം പുറത്തേക്ക് വന്നില്ല..

ദാസപ്പൻ അല്ലെ..  ഓടി വരുന്നേ.. ങേ പിറകെ ടോണി കുട്ടനും  ണ്ടല്ലോ..
ടോണികുട്ടൻ  ദീപികയുടെ അച്ഛന്റെ പ്രിയപ്പെട്ട നായ.. അത് കൂറ് കാണിക്കുകയ...
ദാസപ്പൻ ഓടി മറ്റൊരു മരത്തിൽ കയറി.. ധാസപ്പനെയും  കാത്തു ടോണികുട്ടൻ താഴെ തന്നെ നിൽക്കുന്ന കണ്ടവാടെ ഞാൻ താഴെ ഇറങ്ങി മതിൽ ചാടാനുള്ള തയ്യാറെടുപ്പ് നടത്തി..
പക്ഷെ സംഭവം മൂഞ്ചി..
പട്ടിയുടെ നോട്ടവും ലക്ഷ്യവും എന്റെ മേത്തേക്ക്..

എന്ധോരം മരം ഇ വളപ്പിൽ ഉണ്ടായിട്ടും ഇവിടെക്കന്നെ ആണല്ലോ നീ പാഞ്ഞു വന്നത് ... @#$& മോനെ.. ഞാൻ dhaasappanodu..

അതും ഇതും പറഞ്ഞു നിക്കാതെ രക്ഷപെടാനുള്ള വഴി പറയ്‌..
നമ്മക് ആദ്യം സനിയെ വിളിക്കാം.. ദാസന്റെ മറുപടി..

ഡാ.. ഞങ്ങള് മൂഞ്ചി..പട്ടി നമ്മളെ മൂന്ജിച്ചു. അവൻ സനിയെ വിളിച്ച പറഞ്ഞു..

വാറു എവിടെ?
ദാസന്റെ ചോദ്യം വീണ്ടും.. അവൻ അടുക്കള ഗെയ്റ്റ് വഴി വീട്ടിലേക്ക് പോയ്‌..

ങേ..
നിങ്ങൾ എങ്ങനേലും രക്ഷപ്പെട്.... ഇവിടെ ഇന്ന് ഞാൻ തീ പാറിച്ച്.. രാവിലയെ വരൂ.. എന്നും പറഞ്ഞ് അവൻ ഫോണ്‍ വെച്ച് .

അവൻ പാറിക്കും പാറിക്കും....  തീയല്ല..$%#@.
ഞാൻ മനസ്സില് പറഞ്ഞു.

ധാസപ്പോ.. ഇപ്പൊ മ്മള് ആരാന്നറിയോ..
ആരാ..
ശശി..ആര്.. ശശി.

എന്റെ ഫോണ്‍ എടുത്തു ഞാൻ സനിയെ വീണ്ടും വിളിച്ചു..
എന്ഥ അളിയാ? അവൻ.
എന്ധാന്നു നിനക്ക് അറീല അല്ലെ..
വന്ന് രക്ഷിക്ക് @#$%& മോനെ..

നിങ്ങൾ എങ്ങനേലും രെക്ഷപ്പെട്... ഞാൻ ബിസിയ....
എന്നെ മരത്തേൽ കയറ്റി  ഓൻ ബിസിയാണ് പൊലു..

പക്ഷെ പട്ടി കുരക്കുന്നതൊന്നും  കേള്ക്കുന്നില്ലല്ലോ ?? അവന്റെ ചോദ്യം..

പട്ടിക്കു തൊണ്ട വേദന ആയിരിക്കും.. എടാ ഞാനിങ്ങനെ അനുഭവിക്കട്ടെ എന്ന് കരുതി ഈ നായിന്റെ മോന്‍ മനപ്പൂര്‍വം പണി തരുന്നതാ... ശവം...

ഉം.. ഏതായാലും നീ ആദ്യം ആ ഫോണ്‍ കട്ട് ചെയ്ത് ,മൊബൈല് സ്വിച് ഓഫ്‌ ചെയ് .."
എന്നിട്ടു?? രക്ഷപ്പെടാനുള്ള എന്തോ ഒരുപായം പറയാന്‍ പോകുവാ എന്നു കരുതി എന്റെ മുഖം തുടുത്തു..
എന്നിട്ടൊന്നുമില്ല.. മൊബൈല് ലൈറ്റ്  കണ്ടാല്‍ ആളുകള്‍ പെട്ടെന്നു ശ്രദ്ധിക്കും.. പിടിക്കപ്പെട്ടാല്‍ എന്റെ മാനം....
അവന്റെ കണ്ടുപിടുത്തം..
നിനക്കു മാനമാണല്ലേടാ വലുത് നായിന്റെ മോനെ ... രോദനം കുറച്ചുച്ചത്തിലായി..

ഭുദ്ധി കുറവാണ് എന്നൊന്നും നോക്കണ്ട... ഇനി ദാസപ്പൻ തന്നെ രക്ഷ..
ദാസപ്പ.. രക്ഷപെടാൻ എന്ധേലും വഴി പറയെടാ..

നമുക്ക് രണ്ടുപേർക്കും ഒരുമിച്ച് ഇറങ്ങിയാലോ..
എന്നിട്ട്..
എന്നിട്ട് രണ്ടു ഭാഗതെക്കായി ഓടുക..
അപ്പൊ പട്ടി ഏതെങ്കിലും ഒരാളുടെ ഭാഗതെക്കല്ലേ വരൂ..

അധ് കലക്കും..
അങ്ങനെ രണ്ടു പേര് ഇറങ്ങി ഓടാൻ തീരുമാനിച്ചു..
പക്ഷെ ഞാൻ ധാസപ്പനെ മൂന്ജിച്ചു..
അവൻ ഇറങ്ങി ഓടിയതും പട്ടി അവന്ടെ പുറകെ ഓടി..

നിരീശ്വരവാദി ആണെന്ന് പോലും മറന്നു ഉള്ള എല്ലാ ദൈവങ്ങളെയും വിശ്വസിച്.. മതിലെടുത്തു ഒറ്റ ചാട്ടം..

(ദാസപ്പന്റെ  വീര കഥയുടെ ഭാക്കി ഭാഗം തുടരും..) 

No comments:

Post a Comment

വായിച്ചതിനു നന്ട്രി