സ്വപ്നങ്ങളിൽ ചോരയുടെ ഒരു നീർകണം

അടുത്ത മാസത്തെ ശംബളം കയിൽ വരുബോൾ ആരുടെയൊക്കെ കടം തീർക്കണം, ബാങ്ക് കാരുടെ പലിശ പെട്ടിയിലേക്ക് എത്ര കൊണ്ടിടണം എന്നൊക്കെ കണക്കു കൂട്ടി വയ്ക്കുംപോൾ ആഗോഷങ്ങൾക്ക് വേണ്ടിയും അൽപ്പം തുക മാറ്റി എഴുതും.
പക്ഷെ ശംബളം കയിൽ കിട്ടിയാൽ ആ തുക കൂടെ ചേർത്ത് വീട്ടിലേക്ക് അയക്കും. ഇത് എന്റെ മാത്രം ആയിരിക്കില്ല, അന്യദേശത്തു ജോലിചെയയാൻ വിധിച്ച എല്ലാരുടെയും ജീവിതം ഇങ്ങനെ തന്നെ ആയിരിക്കും.

മുന്നേ ഒക്കെ ആണെങ്കിൽ പണിയെടുത് അവസാനം ശനിയാഴ്ച കിട്ടുന്ന അഞ്ഞൂറ് രൂപയുമായി വീട്ടിലേക്ക് വരുംപോൾ അമ്മ അതിൽ നിന്നും ഒരു വിഹിതം ചോദിക്കും. വരാൻ ഇരിക്കുന്ന ഉത്സവ പരിപാടികൾക്ക് കുപ്പി വാങ്ങാനുള്ള ഷെയറും, റിലീസ് കാത്തിരിക്കുന്ന പടങ്ങളുടെ കണക്കും ഓർത്ത് നോക്കി അമ്മയ്ക്ക് കൊടുക്കാതെ ഒളിപ്പിച്ചു വയ്ക്കും.

ഒരു അഞ്ചു ഓണം മുന്നേ, സിനിമാ പഠിത്തം മോഹിച് ചെന്നയിലുള്ള SRS ഇൽ മാനേജുമെന്റിന്റെ കാലു പിടിച് ഡൊണേഷൻ  ഒഴിവാക്കി കിട്ടി, എന്നാലും കൊടുക്കണം അഡ്മിഷൻ ഫീയും ഒരു വർഷത്തെ ഫീസും ഒക്കെ ചേർത്ത് ഒരു വലിയ തുക , അതിനു ആവശ്യമായ സമയവും അവർ തന്നു. വീട്ടിൽ നിന്നും ആ ഒരു കാലം അഞ്ചുരൂപ പോലും കിട്ടില്ല. രാവിലെ കൊണ്ഗ്രീറ്റ് പണിക്കും രാത്രി ലോഡിങ്ങിനും പോയി മത്സരിച് പണം ഉണ്ടാക്കുന്ന സമയം.

ഓണത്തിന് രണ്ടു മൂന്നു ദിവസം മുന്നേ നാട്ടിൽ എല്ലാവരും ലീവെടുത്ത് ആഗോഷങ്ങൾ തുടങ്ങും.
അത് കൊണ്ട് ഓണത്തിന് തലേ ദിവസം ആൾക്കാർ ഇല്ലാത്തത് കൊണ്ട് ഇന്ന് ജോലി എടുക്കേണ്ട തിരിച്ചു  പോവാം എന്ന് മേസ്തരി പറഞ്ഞപ്പോൾ എന്റെ നിർഭന്ധം കൊണ്ട് മാത്രം ജോലിയെടുത്തു, അത് കൊണ്ട് തന്നെ നന്നായ് കഷ്ടപെടെണ്ടിയും വന്നു.
വയ്കുന്നേരം ജോലി കഴിയുംബോഴെക്കും സിമന്റും മണലും ഉരസി, ഉള്ളം കയുടെ തോല് മുഴുവൻ ഉരഞ്ഞ് പൊള്ളിയ അവസ്ഥ, വലതു കയുടെ തോല് മുഴുവൻ ചെതിപോയ് ചോര വാർന്നൊലിക്കുന്നതു മേസ്തരി കണ്ടു.

"നീ അതൊന്നു ഒരു തുണി എടുത്ത് കെട്ട്യെ.. എന്നെരേ പറഞ്ഞതാ ഇന്ന് എടുക്കണ്ട എടുക്കണ്ട ന്ന്."
അത് സാരില്ല എന്നും പറഞ്ഞു ഞാൻ ഡ്രസ്സ്‌ മാറി വന്നു.
നാളെ ഓണം ആയതു കൊണ്ട്  കൂലി അൽപ്പം കൂട്ടി മുതലാളി തന്നെ എന്റെ പോക്കറ്റിൽ വച്ച് തന്നു.
സന്തോഷത്തോടെ ഓണം ആഗോഷിക്കാനുള്ള ചിന്തകളുമായി  വീട്ടിലേക്ക് വരുംപോൾ, രണ്ടു ദിവസത്തിനുള്ളിൽ മുഴുവൻ തുകയും അടച്ചില്ലെങ്കിൽ അഡ്മിഷൻ കിട്ടില്ല എന്നും പറഞ്ഞൊരു പോസ്റ്റ്‌ കാർഡ് എന്നെ നോക്കി മേശയുടെ മുകളിൽ നിന്നും ചിരിക്കുന്നുണ്ടായിരുന്നു.

വേദന കൊണ്ട് പുളയുന്ന ഒരു കയിൽ  ഞാൻ ആ പോസ്റ്റു കാർഡും എടുത്ത് ഇറയത് ഇരുന്നു, രണ്ടു മൂന്നു തവണ ഒന്ന് വായിച്ചു.
ചോര പറ്റിയ വലത്തേ കയ്കൊണ്ട് മേസ്തരി കീശയിൽ വച്ച് തന്ന ആ നോട്ടുകൾ വെറുതെ എണ്ണി നോക്കി, രണ്ടായിരം രൂപ. സത്യം പറഞ്ഞാൽ എന്റെ മുഖത്ത് ചിരിയാണ് വന്നത്.
അന്ന് ആ ഉപകാരമില്ലാത്ത നോട്ടിൽ നിന്നും ഒരു കുപ്പി മദ്യത്തിനു വേണ്ട പൈസ മാത്രം എടുത്ത് ബാക്കി ഞാൻ അമ്മയ്ക്ക് കൊടുത്തു.

പണത്തിനു വേണ്ടി ഒരുപാട് കഷ്ടപെടേണ്ടി വന്നിട്ടുണ്ട്, പക്ഷെ ഇതുവരെ പണത്തെ സ്നേഹിച്ചിട്ടില്ല.
മനുഷ്യർക്കിടയിൽ അയിത്തം സൃഷ്ടിക്കുന്ന, കുടുംബങ്ങളിലും ബന്ധങ്ങളിലും അഹംഭാവം വർധിപ്പിക്കുന്ന ആ നോട്ടുകെട്ടുകളെ സ്നേഹിക്കുന്നിടത് ഒടുങ്ങുന്നു ഓരോ മനുഷ്യന്റെയും പ്രതിപത്തി നിറഞ്ഞ ജീവിതം.

No comments:

Post a Comment

വായിച്ചതിനു നന്ട്രി