രതി

ഇനി നമുക്ക് പ്രണയിക്കാം, മിഥ്യാ പ്രണയങ്ങൾക്കപ്പുറം കടന്നുചെല്ലാതതൊക്കെ ഭ്രാന്തമാണ്.

എങ്കിൽ മിഥ്യാ പ്രണയത്തിനു വിടനൽകാം, നിന്നെ പ്രണയിക്കാം ഞാൻ.
പക്ഷെ അപരിചിതമായ വാക്കുകളും രീതികളും നിന്നെ മുറിവേൽപ്പിചേക്കാം.

"നിൻറെ വിരലുകൾ എൻറെ വിരലുകളുമായി കൊരുതുവച്ച്‌ നമുക്ക് ഈ വഴിയോരങ്ങൾ പതുക്കെ നടന്നു തീർക്കാം, സന്ധ്യ മയങ്ങി തുടങ്ങുമ്പോൾ ചുവക്കുന്ന കണ്ണാടികൂടുകൾക്ക് താഴെ  തിരകളുടെ ശാന്തമായ താളം ആസ്വദിച് നിന്നെ ഞാൻ നെഞ്ചോടു ചേർത്തുകൊണ്ട് വാരിപുണരാം.
ഇരുട്ടി തുടങ്ങുമ്പോൾ ഇരുണ്ട മുറിയിൽ നമുക്ക് ശരീരം പങ്കു വെയ്ക്കാം, എൻറെയും നിൻറെയും മാംസങ്ങൾ ഉരസി ദുർഗന്ധം വമിക്കുന്നതുവരെ നമുക്ക് കാമിച്ചുതീർക്കാം."

അതുകഴിഞ്ഞാൽ?

ഇവിടെ നീയും ചിന്തിക്കെണ്ടിയിരിക്കുന്നു, ഇതിൻറെ ആവർത്തനങ്ങൾ മാത്രമാണ് ഇനി അങ്ങോട്ടുള്ള ജീവിതം.
എന്നെ പോലെതന്നെ അപ്പോഴത് നിനക്കും മടുതിരിക്കും. സത്യത്തിൽ ഇതാണോ പ്രണയം, ഇതായിരുന്നില്ല ഞാൻ കണ്ട സ്വപ്നങ്ങളിലെ പ്രണയം.

നഖങ്ങള്‍ കൊണ്ട് മാന്തിയും, പല്ലുകള്‍ കൊണ്ട് കടിച്ചു കീറിയും നടത്തുന്ന സ്നേഹത്തിന്‍റെ ഭ്രാന്തന്‍ യുദ്ധങ്ങളാണ് നീ എന്നിൽ നിന്നും പ്രതീക്ഷിക്കുന്നതെങ്കിൽ നിനക്ക് തെറ്റി.
പാറു, ഇതാണ് നീ മനസ്സിൽ കാണുന്ന പ്രണയമെങ്കിൽ എൻറെ ശരീരത്തിലെ അവസാന ഭാഗത്ത്‌ ചുംബിക്കുന്നതോടൊപ്പം നിന്നിലെ പ്രണയം അലിഞ്ഞ് ഇല്ലാതാവും. എൻറെ ചാര നിറമുള്ള ശരീരവും, കരിപിടിച്ച ചുണ്ടുകളും നിനക്ക് മടുക്കും.

പുരുഷൻറെ ശരീരത്തെ ചോദ്യങ്ങളുടെ വിരസതയില്ലാതെ അവളുടെ മുലകൾക്കിടയിൽ ചേർത്ത് വയ്ക്കാൻ, പുക ചുരുളുകൾക്കിടയിലും കണ്ണുകളടയ്ക്കാതെ അവൻറെ കരിപിടിച്ച ചുണ്ടുകളെ  ചുംബിക്കുന്ന, രോമങ്ങൾ നിറഞ്ഞ അവൻറെ ശരീരത്തിൽ മുഴുവൻ തലോടിക്കൊണ്ട് കണ്ണുകൾ തമ്മിൽ നിശബ്ധതയിലൂടെ വാക്കുകള കൈമാറി, ശാന്തമായ ദിനരാത്രങ്ങൾ അവനു സമ്മാനമായി നൽകുന്ന; ഞാൻ കണ്ട സ്വപ്നത്തിലെ യാത്രക്കാരനു കുന്നിൻചെരിവിൽനിന്നും വീണു കിട്ടിയ കാമുകിയെ പോലെ, നിനക്ക് പെരുമാറാൻ സാധിക്കുമെങ്കിൽ മാത്രം നമുക്ക് പ്രണയിച്ചു തുടങ്ങാം.

"പ്രണയം, അത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമാണോ?"

ഒരിക്കലുമല്ല,

"പിന്നെ? നീ പറയുന്നതിന്റെ പൊരുൾ എന്താണ്?"

ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു, ചാര നിറമുള്ള ഒരു സ്ത്രീ എൻറെ തോളിൽ ചേർന്ന് കിടന്നു പുഴയിലേക്ക് കാൽ നീട്ടിയിരിക്കുന്നു, അവളുടെ കൈകൾ മുറുകെ പിടിച്ചു കൊണ്ട് പുഴയിലേക്ക് പകുതി താഴ്ന്നു കിടക്കുന്ന സൂര്യനെ സാക്ഷിയാക്കി നെറ്റിയിലെ കറുത്ത വലിയ പൊട്ടിൽ എൻറെ കണ്ണുകള കൊണ്ട് ചുംബിച്ചുകൊണ്ട് മരണം വരെ അവളുടെകൂടെ ഉണ്ടാകുമെന്ന ഉറപ്പ് നൽകുന്നു, അപ്പോഴവൾ പതിയെ ചിരിച്ചു.
അവളുടെ ചുവന്ന ചുണ്ടുകളും ചാര നിറമുള്ള മുഖവും  ചുവന്ന സൂര്യൻ കണ്ണാടിയിൽ പതിഞ്ഞ പോലെ; എൻറെ കണ്ണുകളുടെ നിയന്ത്രണം പാടെ എടുത്തു കളഞ്ഞു. ചുവന്ന ചുണ്ടുകൾ ഞാൻ എന്റെ ചുണ്ടുകളോട് ചേർത്ത് വച്ചു, അരക്കെട്ടുകൾ മുറുക്കെപിടിച് എൻറെ ശരീരത്തിൽ ചേർത്ത് വച്ചു. സൂര്യൻ പുഴയിലേക്ക് താഴുന്നതുവരെ ചുംബിച്ചു കൊണ്ടേയിരുന്നു.
ഒടുക്കം, ഇരുട്ടിൽ അവൾ കരയാൻ തുടങ്ങുമ്പോൾ അവളുടെ കണ്ണുകൾ എൻറെ വിരലുകൾ കൊണ്ട് മൂടി, പുരികത്തിനു മേലെ ചുംബിച്ചു, ആ നിമിഷം, അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിടരുന്ന നിമിഷം; അവളെ കൈകൾ ചേർത്ത് പിടിച്ച് പുഴക്കരിയിലെക്ക് ചെന്ന് തോണിയുടെ  കെട്ടഴിച്ച്   അവൾക്കിഷ്ടമുള്ള നക്ഷത്രങ്ങളെ ഒരു രാത്രി മുഴുവൻ ഇമ വെട്ടാതെ നോക്കിയിരിക്കാൻ പുഴയ്ക്ക് നടുവിലേക്ക് തുഴഞ്ഞുചെന്നു.

"ഇതാണോ പ്രണയം?"

എനിക്കറിയില്ല, പക്ഷെ സ്നേഹത്തിൻറെ മല്ലൻ യുദ്ധങ്ങൾ എന്നിലെ പ്രണയത്തിൽ നിനക്ക് കാണാൻ കഴിയില്ല, ചുണ്ടുകൾ കടിച്ചു കീറി ചോര തെറിക്കുന്ന പൊള്ളുന്ന ചുംബനങ്ങളും, അർത്ഥങ്ങളില്ലാത്ത വർണ്ണനകളും എനിക്ക് നൽകാൻ കഴിയില്ല.

"ഇത് ഭ്രാന്താണ്, ഇപ്പോൾ നമുക്കതുമറക്കാം, നിൻറെ ശരീരത്തെ എനിക്ക് നൽകുക, കാമത്തിൻറെ വിസ്‌ഫോടനങ്ങൾ  സിരകളിൽ സൃഷ്ടിച്ച് എൻറെ കണ്ണുകളിൽ നോക്കീയിരിക്കുക അൽപ്പ നേരമെങ്കിലും."

ഭ്രാന്തമായിരിക്കാം, പക്ഷെ എന്നോട് ക്ഷമിക്കുക, ഒരു സ്ത്രീയുടെ ശരീരത്തെ അറിയുന്ന നിമിഷം ഞാൻ അവളുടെതായി മാറും, അങ്ങനെ മാറുന്ന നിമിഷത്തിനു മുന്നേതന്നെ പ്രണയം കൈമാറിയിരിക്കും.
വരൂ, നമുക്ക് സ്വപ്നങ്ങളെ കുറിച്ചുള്ള കവിതകൾ പാടാം, ആസ്ടിൻറെയും,ഇമിലിയുടെയും, ദിവ്യ പ്രണയത്തെ കുറിച് വായിക്കാം, അപ്പോഴേക്കും നീ എന്നിൽ നിന്ന് മടുപ്പ് അനുഭവിച് തിരിച് പോകുവാൻ സ്വമേധ്യയാൽ തയാറായികൊള്ളും.

No comments:

Post a Comment

വായിച്ചതിനു നന്ട്രി