ദാരിദ്ര്യം

സമയം തെറ്റാതെ പത്തുമണിയോടടുക്കുംപോൾ തന്നെ അമ്മ ഫോണിൽ വിളിച്ചു,

"മോനെ, ചോറ് കഴിച്ചോ?"
ഉം
"കിടക്കാറായില്ലേ, അതോ പുസ്തകവും പിടിച്ചുകൊണ്ട് ഇരിപ്പ് തന്നാണോ?"
"കിടക്കാൻ നോക്കുന്നു"
കൂടുതലൊന്നും പറയാൻ തോന്നിയില്ല,
'അമ്മ കിടന്നോ, ഞാൻ കിടക്കാൻ നോക്കല'
എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്ത്, ആസ്ട്രെയിൽ വലിച്ചു തീർത്ത സിഗരറ്റ് കുറ്റികളിൽ നീളമുള്ള സിഗരറ്റ്കുറ്റിക്ക് വേണ്ടി തിരഞ്ഞു.
കൈയിലെ പണം മുഴുവൻ തീർന്നിട്ട് ആഴ്ചകളായി, സ്ഥിരം കടം തരാറുള്ള കടക്കാരൻ മുഴുവൻ പറ്റും തീർക്കാതെ ഇനി സാധനങ്ങൾ ഒന്നും തരില്ലെന്ന് പറഞ്ഞു, അത് കൊണ്ട് തന്നെ ഇന്ന് എല്ലാം കൊണ്ടും പട്ടിണി തന്നെ.
കടം വാങ്ങിയ പണം തിരിച്ചു തരാനുള്ളവരെ പലതവണ വിളിച്ചു, എല്ലാവർക്കും പറയാനുള്ളത് ഒന്ന് തന്നെ "ദാരിദ്ര്യം."
ഫോണിലെ പൈസയും കഴിഞ്ഞു, നെറ്റ്വർക്ക് കാരിൽനിന്നും പത്തുരൂപ കടമെടുത് പലരെയും വിളിച്ചു, മറുപടികളൊക്കെ ഒന്ന് തന്നെ.

ആസ്ട്രെയിൽ നിന്നും കിട്ടിയ രണ്ടു മൂന്നു കുറ്റികൾ വലിച് ചുണ്ട്ടുകളിൽ തീ പടർത്തി കൊണ്ട് ബാൽക്കണിയിൽ കാലും നീട്ടിയിരുന്നു.
പുറത്ത് നല്ല മഴയുണ്ട്. ചിന്തകൾ നാല് വർഷം പിറകിലേക്ക് നീങ്ങി, സ്വപ്നങ്ങൾക്ക് പരിധികൾ ഇല്ലാതിരുന്ന കൌമാരതിലെക്ക്. ഇതേ ദാരിദ്ര്യം അവിടെയും.
സ്വപ്നങ്ങളൊക്കെ അണഞ്ഞ അടുപ്പിലേക്ക് വലിച്ചെറിഞ്ഞ് ജീവിതത്തോട് പൊരുതാൻ പുറപ്പെട്ട പതിനേഴുകാരനിൽ നിന്നും ഞാൻ ഒരുപാട് മാറിപോയിരിക്കുന്നു.
അന്നനുഭവിച്ച ദാരിധ്ര്യത്തിന്റെ ഒരംശം പോലും ഇന്നില്ല, എന്ന ചിന്തയിലിരിക്കെ മഴത്തുള്ളികൾ മുഖത്തേക്ക് തെറിക്കാൻ തുടങ്ങി ആരുടെയോ സ്പർശനം പോലെ.
പരിധികളിൽ നിന്നുകൊണ്ട് മാത്രം സ്വപ്നം കാണണം എന്ന് കൊമാരത്തിലെ ദാരിദ്ര്യം പഠിപ്പിച്ചതാണ്, പരിധികളിൽ നിന്നുകൊണ്ട് സ്വപ്നം കണ്ടിട്ടും അവയും എന്നെ വഞ്ചിച്ചു കടന്നു കളയുന്നു. നോക്ക് കുത്തിയായി തനിച്  നിൽക്കേണ്ടി വരുന്നു.

മരണത്തിനു പോലും വിട്ടു കൊടുക്കാതെ എന്നും കൂടെയുണ്ടാവും എന്ന് വീംബുപറഞ്ഞ പ്രിയപ്പെട്ടവൾ പോലും രണ്ടു ദിവസം ഫോണിൽ ബാലൻസ് ഇല്ലാത്തതിനാൽ അകന്നു നിൽക്കുന്നു, പിന്നെയാണോ സ്വപ്‌നങ്ങൾ എന്ന് ആശ്വസിക്കുംപോഴും അറിയാത്തൊരു നീറ്റൽ ചങ്കിൽ ഇടയ്ക്കിടയ്ക്ക് കടന്നു വരുന്നു.
ഡാൻസ് ബാറിൽ ചെന്ന് ലഹരികളുമായി ആനന്ദമാസ്വധിക്കാൻ എന്നും കൂടെ വരാറുള്ള ആരും വിളികുന്നില്ല, ചിലപ്പോൾ തിരിച്ചു തരാനുള്ള പണം തിരികെ ചോദിച്ചതിന്റെ അമർഷതിലാകാം.

എന്തിരുന്നാലും,
ചില നിമിഷങ്ങളുണ്ട്, സ്വയം തിരിച്ചറിയുന്ന നിമിഷങ്ങൾ,
ഒറ്റപെട്ട് ജീവിതത്തോട് തന്നെ വെറുപ്പ് തോന്നുന്ന നിമിഷങ്ങൾ,
ഒന്നിനും, ഒരു ബന്ധങ്ങൾക്കും സ്ഥായിയായ നിലൽപ്പില്ലെന്ന സത്യം തിരിച്ചറിയുന്ന നിമിഷങ്ങൾ.
അപ്പോഴൊക്കെ കൂട്ടിനുണ്ടാവുന്നത് ദാരിധ്ര്യവും കണ്ണുനീരും മാത്രം.

ഈ ദാരിധ്ര്യത്തിനു അൽപ്പം ദിവസങ്ങൾ കൂടി മാത്രമേ ആയുസുള്ളൂ, ശംബളം കയിൽ വന്നാൽ തീരും ഈ അവസ്ഥ.
പക്ഷെ, ഈ സന്ദർഭം പഠിപ്പിക്കുന്ന ജീവിത പാഠങ്ങൾ എന്നും ഒരു നീറ്റലായി ചങ്കിൽ എവിടെയോ കുടുങ്ങി കിടക്കും, കൌമാരത്തിൽ ആത്മഹത്യ ചെയ്ത സ്വപ്‌നങ്ങൾ വന്നു കരയിപ്പികാറുള്ളത് പോലെ അവ തനിചിരിക്കുംപോഴൊക്കെ ചിന്തകളിലേക്ക് കടന്നു വരും.
പിന്നിട്ട വഴികളും, കരഞ്ഞു തീർത്ത കൌമാരത്തെയും ഓർമിപ്പിച്ചുകൊണ്ട് കടന്നു പോവും, കൂടെ ജീവിതത്തിൽ കുറേ പാഠങ്ങളും പഠിപ്പിച്ചു തരും.

എന്റെ ദാരിധ്ര്യമേ നിനെക്കെന്നോട് ഇത്രമാത്രം സ്നേഹമുണ്ടായിരുന്നുവോ?

No comments:

Post a Comment

വായിച്ചതിനു നന്ട്രി