ചുവന്ന മുറിയിൽ നിന്നും

വഴിതെറ്റി പോയ ഏതോ ഒരു പുരുഷ ബീജത്തിന്റെ ഫലം വർഷങ്ങളായി അനുഭവിക്കുകയാണ്.
ആത്മഹത്യ ചെയാൻ കഴിയില്ല, ഒളിചോടുവാനും.
ജീവിച്ചു തീർക്കേണ്ടതുണ്ട് ആർക്കും വേണ്ടാത്ത ഈ ജീവിതം.

തെരുവുകൾ ശാന്തമാവാൻ തുടങ്ങി,
കാമം തികട്ടിയൊഴുകുന്ന അലർച്ചകളും, സ്ത്രീ ശരീരത്തിന്റെ വില നിശ്ചയിക്കാൻ വേണ്ടി ഉയരുന്ന വാദങ്ങളും കുറഞ്ഞു വന്നു.
അപ്പോഴും കാത്തിരിപ്പ്‌ നീളുകയാണ്.

ആരെങ്കിലും വരുമെന്ന പ്രതീക്ഷകൾ പേറി മണിക്കൂറുകൾ കാത്തു നിൽക്കുന്ന ഒരു സ്ത്രീയുടെ കണ്ണുകളിൽ കാണുന്ന മടുപ്പ് പാർവതിയുടെ കണ്ണുകളിലില്ല, ശീലമാവാം.
ചിലപ്പോൾ, സ്ത്രീ ശരീരം കിട്ടാതെ കാമകണികകൾ സിരകളിൽ അലോസരപെടുതുന്ന പുരുഷന്മാർ ഒടുക്കം എന്റെ ശരീരത്തിന് വില പറയും എന്ന പ്രതീക്ഷയാവാം.
എങ്കിലും, ഇടയ്ക്കൊക്കോ പുച്ഛം കലരുന്ന കണ്ണുകൾ ആട്ടുംബോൾ, മുഖം ചുളിയുന്നത്‌ കണ്ടു.

എന്നും സമയം നഷ്ടപെടുത്താതെ പണത്തിന്റെ മേൽ സംസാരിച്ചു തർക്കികാതെ ഏതെങ്കിലുമൊരു ശരീരവുമായി മുറിയിലേക്ക് പോവുന്ന ശിവൻ,
ആവശ്യത്തിലധികസമയം മണ്ണിൽ ചിത്രങ്ങൾ വരച്ചുകൊണ്ട്‌ ഇന്ന് ഈ തെരുവിലെ ഒരു മൂലയിൽ ഇരിപ്പുണ്ടായിരുന്നു.
ആയിരങ്ങൾ സ്ത്രീ ശരീരത്തിന് നൽകി എല്ലാ രാത്രിയും കാമ ചേഷ്ടകളിൽ താൽപര്യം കണ്ടെത്തുന്ന തെരുവകളുടെ ചിത്രകാരൻ, ഭ്രാന്തൻ.
അയാൾക്കിന്നു ആർക്കും വേണ്ടാത്ത ദ്വിലിംഗ ശരീരത്തിൽ താല്പര്യമോ?
ലഹരിയുടെ കുറവാകാം. അല്ലെങ്കിൽ, സഹാനുഭൂതിയാവം.

എന്തെങ്കിലും ആവട്ടെ,
പണത്തിന്റെ കണക്കുകൾ ആദ്യം തന്നെയുറപ്പിച്ചു കൊണ്ട് പാർവതി അയാളുടെ കൂടെ നടന്നു. എന്നത്തേയും പോലെ ഓട്ടോയിൽ പോകാൻ അയാൾക്ക് താല്പര്യമുണ്ടായില്ല.
അവളുടെ കൈ പിടിച്ച്, പരിചയമുള്ള മുഖങ്ങളോടൊക്കെ ചിരിച്ചുകൊണ്ട് മുന്നോട്ട് നടക്കുംബോഴും, ദ്വിലിംഗതോട് തോന്നിയ അദ്ധേഹത്തിന്റെ താൽപര്യം, പുച്ഛമായി; അയാളുടെ മേൽ പതിയുന്ന എല്ലാ കണ്ണുകളിലുമുണ്ടായിരുന്നു.
ആദ്യമായല്ല പാർവതി ഇത് നേരിടുന്നത്. പക്ഷെ, അയാൾ അതിലൊക്കെ ലഹരികൾ കണ്ടെതുകയായിരുന്നു.
വിലപറഞ്ഞ ശരീരം ഒരു ഭാവമാറ്റവും കൂടാതെ തന്റെ പരിചയ മുഖങ്ങളിൽ നിന്നൊന്നും ഒഴിഞ്ഞുമാറാതെ എല്ലാവരുടെ മുന്നിൽ പ്രധർശിപ്പിചു നടന്നു പോകുന്ന അയാളുടെ രീതിയിൽ പുതുമ തോന്നി. ആശ്ച്ചര്യതോട് കൂടി അയാളുടെ പുഞ്ചിരി നോക്കി കണ്ടു.

തിരക്കുപിടിച്ച തെരുവിലേക്ക് ശിവൻ പാർവതിയുടെ കൈ പിടിച്ച് നടന്നു നീങ്ങി,
എല്ലാം പുതുമയുള്ളതാണ്. എന്നും കേൾക്കാറുള്ള ഹോണ്‌കളുടെ തിരക്കും അരണ്ട വെളിച്ചവും, തിരക്കുള്ള നഗരത്തിൽ നിന്നും ഏതെങ്കിലും മുറികളിലേക്ക് വലിഞ്ഞു നീഴുന്ന പടികളും എല്ലാത്തിലും ഒരു പുതുമപോലെ.
ഒരു ചെറു പുഞ്ചിരിയോടെ അയാള് അവളുടെ മുഖത്തേക്ക് നോക്കി; അടച്ചു പൂട്ടാത്ത മുറിയിലേക്ക് കടന്നു.
ചുവന്ന ഇരുണ്ട മുറി.
ചുവരുകൾ മുഴുവൻ ഭ്രാന്തൻ ചിത്രങ്ങൾ, നാട്ടിലെ ഗ്രിഹാതുരത്വ ചിത്രങ്ങൾ ചില്ലിട്ട് ചുവരുകളിൽ തൂക്കിയിട്ടിരിക്കുന്നു.
ചുവന്ന വിരി വിരിച്ച എന്തൊക്കെയോ വാരി വലിച്ചിട്ട കട്ടിൽ.
ഭ്രാന്തൻ ചിന്തകൾ എഴുതിവച്ച കണ്ണാടി ചില്ല്.
അടുക്കും ചിട്ടയുമില്ലാത്ത അയാളുടെ കട്ടിലിൽ നിന്നും സിഗിരട്ട് പേക്കെടുത്ത് അയാൾ ബാൽക്കണിയിലെക്ക് നീങ്ങി.

'വലിക്കുന്നോ?' ഒരു പുഞ്ചിരിയോടെ അയാൾ അവളെ ബാൽക്കണിയിലെക്ക് ക്ഷണിച്ചു.
'ഇല്ല' സന്തോഷത്തോടെ അവൾ അത് നിരസിച്ചു.

'എങ്കിൽ അവിടെ ഇരുന്നോളു, വെളുത് തുടങ്ങുന്ന ഈ രാത്രികൾ മുഴുവൻ നമുക്കുള്ളതാണ്'

മറുപടിയൊന്നും പറയാതെ, വൃത്തികെട്ട കട്ടിലിന്റെ അരികിൽ അവൾ ഇരുന്നു.

വലിച്ചു കഴിഞ്ഞിട്ടും, തെരുവിന്റെ ഒച്ചപാടുകൾ നോക്കി അയാൾ ബാൽക്കണിയിൽ നിന്ന്‌ എന്തൊക്കെയോ ചിന്തിക്കുന്നു,
മണിക്കൂറുകൾ ശരീരം തേടി വരുന്ന ഒരാളെ കാത്തു നിൽക്കുംബോൾ തോന്നാത്ത മുഷിപ്പ് ഈ ചെറിയ സമയം കൊണ്ട് തോന്നി തുടങ്ങി.
അയാൾ അകത്തേക്ക് വരുന്നുണ്ടോ എന്ന് ഇടയ്ക്കിടെ നോക്കി കൊണ്ടിരുന്നു.

ബാൽക്കണിയിലെ വാതിലടച്ച്‌ അയാൾ അകത്തേക്ക് കടന്നു,
'ഈ അലർച്ച എനിക്ക് ലഹരിയാണ്, ഓർക്കാൻ ശ്രമിക്കുന്ന പലതിനെയും അവ ആട്ടി പായ്ക്കും, അപ്പോൾ അതിനെ വെല്ലുവിളിച് ഞാൻ ഓർക്കാൻ ശ്രമിക്കും. ഞാൻ തന്നെയാണ് തോൽക്കുക എന്ന് അറിയാമെങ്കിലും ഒരു രസം. അത്രയേ ഉള്ളു.'

ഒന്നും മിണ്ടാതെ, അയാളുടെ മുഖത്ത് നോക്കി അവളിരുന്നു.
അയാൾ കട്ടിലിൽ വന്ന് മലർന്നു കിടന്നു, അത് കണ്ടിട്ടെന്നോളം പാർവതി അവളുടുതിരുന്ന കടും നീല സാരി അഴിക്കാൻ ശ്രമിച്ചു.

'വേണ്ട' അയാൾ ഉറക്കെ ദേഷ്യത്തോടെ പറഞ്ഞു.
ആ ശബ്ദത്തിന്റെ തിരയിൽ അവൾ ഭയന്നു കൊണ്ട് ചോദിച്ചു 'പിന്നെ?'

'പ്രണയമുണ്ടാകണം, അല്ലെങ്കിൽ കാമം ചേഷ്ടകളായി മാറും.'

'ഇനി അത് എവിടെപോയി ഉണ്ടാക്കാനാണ്'

'നീ കണ്ടെത്തണം, നിനക്ക് തന്ന പണം അതിനുള്ളതാണ്, എന്നെ പ്രണയിക്കണം, പ്രണയത്തിൽ നീ അറിയാതെ നീ നഗ്നമാവണം, എന്നിട്ട് എന്നെ കാമം കൊണ്ട് വീർപ്പു മുട്ടിക്കണം.'

ദേഷ്യതോടെയുള്ള അയാളുടെ സംസാരം അവൾക്ക് ആരോജകമായി തോന്നി.
ദേഷ്യം തോന്നിയെങ്കിലും ഒന്നും മിണ്ടാതെ അവിടെ തന്നെയിരിന്നു.

കട്ടിലിൽ നിന്നും എഴുനേറ്റ് അയാൾ കണ്ണാടിയുടെ മുന്നിലേക്ക് ചെന്ന് നിന്നു,

'ഇങ്ങു വന്നെ' കണ്ണാടിയുടെ മുന്നിൽ തന്നെ നിന്നുകൊണ്ട് അയാൾ അവളെ വിളിച്ചു.
ചിരിച്ചു കൊണ്ടാണ് വിളിച്ചത്, ആ ചിരിയിൽ അയാളോട് തോന്നിയ ദേഷ്യം പൂർണമായും ഇല്ലാതായി.
അവൾ ചെന്നു, അയാളുടെ തൊട്ടരികിലായി എന്തൊക്കെയോ എഴുതി വച്ച ഒന്നും കാണാത്ത കണ്ണാടി ചില്ലിനു മുന്നിൽ നിന്നു.
ഏതോ ഒരു വശത്ത് കൂടി അയാൾ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു.
എന്തായിരിക്കും അയാൾ ചിന്തിക്കുന്നത്.
ഭയം കൊണ്ട് നിറഞ്ഞ അവളുടെ കണ്ണുകൾ; ഭീകരമായ അയാളുടെ ചുവന്ന കണ്ണുകളിൽ തറച്ചുനിന്നു.

അവളെ മുന്നിലേക്ക് മാറ്റി നിർത്തി, കഴുത്തിൽ പതിയെ ചുംബിച്ചു.
ഒരു നിമിഷത്തേക്ക് അവൾ ഒന്ന് ഞെട്ടി.
ഇങ്ങനെ ഒരു ചുംബനം അനുഭവിച്ചിട്ടില്ല ഇതുവരെ, എല്ലാം പെട്ടന്ന് തീർത്തുപോയ കാമ ചേഷ്ടകൾ ആയിരുന്നു.
അവളുടെ അരകെട്ടിൽ കൈകൾ ചേർത്ത് വച്ച് അവളുടെ ശരീരത്തെ അയാൾ തന്റെ ശരീരത്തോട് അടുപ്പിച്ചു വയ്ച്ചു.
അവളുടെ കണ്ണുകളിലും ചുണ്ടിലും ഇതുവരെ അറിയാത്ത ഒരു വികാരം. മാറ്റം അവൾക്ക് മനസിലാവുന്നുണ്ടായിരുന്നു.
പക്ഷെ അത് മുഖത്ത് വരാതിരിക്കാനുള്ള അവളുടെ ശ്രമം, പരാജയപ്പെട്ടുകൊണ്ടെയിരുന്നു.

'നിന്റെ വിയർപ്പിന്റെ മണം എനിക്ക് ഇഷ്ടപെടുന്നില്ല'

ശരീരം വൃത്തിയാക്കിവരാൻ അയാൾ ആവശ്യപെട്ടു.
ഞെട്ടിയ കണ്ണുകളോടെ അവൾ നിന്നു, പക്ഷെ അയാൾക്ക് അത് പുതുമയുള്ളതായിരുന്നില്ല എന്ന് തോന്നി.
അലമാരയിൽ തിരഞ്ഞ് എവിടെ നിന്നോ ഒരു കറുത്ത സാരി അയാൾ തിരഞ്ഞുപിടിച്ച്, അവൾക്ക് നൽകി.

'വേണോ?' എന്ന അർത്ഥത്തിൽ അനങ്ങാതെ അവൾ നിന്നു, അത് മനസിലാക്കി കൊണ്ടെന്നോളം, അയാൾ പറഞ്ഞു.
'നിന്റെ ഒരു രാത്രിക്കുള്ള പണം കൂടിയാണ് ഞാൻ നൽകുന്നത്, ശരീരത്തിന് മാത്രമുള്ളതല്ല'

വീണ്ടും കട്ടിലിൽ മലർന്ന് കിടന്ന് കണ്ണുകൾ അടച്ചുകൊണ്ട്‌ എന്തൊക്കെയോ ചിന്തിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അയാൾ കണ്ണ് തുറന്നു.
തിരിഞ്ഞു നിന്നുകൊണ്ട് വാതിൽ അടക്കുന്ന അവളുടെ വീതിയേറിയ ശരീരം അയാളുടെ കണ്ണുകളെ അവളുടെ ശരീരത്തിൽ തറച്ചുവച്ചു.

'എന്റെ സോപ്പിന്റെ മണം തെറിക്കുന്ന നിന്റെ ഈ പുറം, എന്നെ പ്രണയത്തിലേക്ക് തള്ളിയിടുന്നു'

'ഒരു മണിക്കൂർ പോലും പരിജയമില്ലാത, സ്ത്രീയാണോ പുരുഷനാണോ എന്ന് പോലും അറിയാത്ത എന്റെ ശരീരത്തോട് പ്രണയം എന്ന് പറയുന്ന നിങ്ങൾ മറ്റു സ്ത്രീകളോട് എങ്ങനെയൊക്കെ സംസാരിചിട്ടുണ്ടാവും'
അവൾ ചിരിച്ചു.

'മറ്റുള്ള ജീവിതത്തിലേക്ക് നമ്മളെന്തിനു കടന്നു ചെല്ലണം, എനിക്ക് ഇപ്പോൾ നിന്നോട് പ്രണയം തോന്നുകയാണ്.'

'വൃത്തികെട്ട വാക്കുകൾ പറയാതെ, കയ്യിൽ നിന്നും കളഞ്ഞുപോയ പണം മുതലാക്കാൻ ശ്രമിക്കൂ'

'പണം കൊടുത്താലും കിട്ടാത്ത ചില നിമിഷങ്ങൾ'
അയാൾ അവളെ നോക്കി ചിരിച്ചു.
അവളുടെ പുറം ഭാഗത്ത്‌ ചുംബിച്ചു.

'നമുക്ക് പ്രണയിച്ചാലോ?'
'പ്രണയിക്കാലോ, പക്ഷെ എങ്ങനെ പ്രണയിക്കും?'

നീ ഒരു പാട്ട് പാടുമോ?
അവൾ ഞെട്ടലോടെ അയാളുടെ മുഖത്ത് നിന്നും കണ്ണെടുത്ത്‌ കണ്ണാടിയുടെ മുന്നിലേക്ക് പോയി പൊട്ട് വയ്ക്കാൻ ശ്രമിച്ചു.
പൊട്ട് അവളുടെ കയ്യിൽ നിന്നും വാങ്ങികൊണ്ട്, അവളുടെ നെറ്റിയിൽ വച്ചുകൊണ്ട് അയാൾ വീണ്ടും. ആവർതിച്ചു.

'ഒരു പാട്ട് പാടുമോ? പ്രണയം തിളച്ചു മറിയുന്നൊരു ഗാനം.'

'എനിക്ക് പാടാൻ അറിയില്ല'

ഈണമോ താളമോ അല്ല വേണ്ടത്, നിന്റെ ശബ്ധത്തിൽ എന്നെ പ്രണയിക്കാൻ നീ ഒരുങ്ങുന്നതിനുള്ള ഒരു പാട്ടാണ്.
അവളുടെ കണ്ണുകൾ, അയാളുടെ ചുവന്ന ഇരുണ്ടമുറിയിലെ ചുവരുകളിലേക്ക് കണ്ണുകൾ പായ്ച്ചു,
അയാൾക്ക് പിറകിലായ്‌ അവൾ നടന്നു നീങ്ങി, അയാളുടെ കഴുത്തിൽ ചുംബിച്ചു കൊണ്ട് ഉറക്കെ ചിരിച്ചു, അയാൾ അത് ആസ്വദിച്ചു.
തന്റെ കറുത്ത സാരിയുടെ അറ്റം കൊണ്ട് അയാളുടെ കഴുത് വലിച്ചു മുറുക്കി.

അവളുടെ പുറം തഴുകി കൊണ്ടയാൾ പറഞ്ഞു,
'തന്റെ പുറം കൊണ്ട്, ഒരു പുരുഷനെ പ്രണയത്തിൽ വീഴ്ത്തിയവളെ, പ്രണയത്തിനു തുടക്കമാവാൻ ഒരു പാട്ട് പാടു'
അൽപ്പ സമയത്തെ നിശബ്ധതയ്ക്ക് ശേഷം, കട്ടിലിൽ കിടന്ന് കൊണ്ടവൾ രണ്ടുവരികൾ ചൊല്ലി.

'പകലിനെ സ്നേഹിച്ചു കൊതി തീരാത്തൊരു പൂവ്,
പടിഞ്ഞാറ് നോക്കി കരഞ്ഞു.
അവൾ മുഖമൊന്നുയർതാതെ നിന്നു.'

അയാൾ കട്ടിലിൽ അവൾക്ക് എതിർ ദിശയിലായി കിടന്നു, എന്തൊക്കെയോ ആലോചിക്കാൻ ശ്രമിച്ചുകൊണ്ട്‌ സന്തോഷത്തോടെ പലതും ഓർമിക്കാൻ ശ്രമിച്ചുകൊണ്ട്‌ അവളുടെ വിൽപ്പനയ്ക്ക് വച്ച പ്രണയത്തിൽ മയങ്ങികൊണ്ട് കണ്ണുകൾ അടച്ചു.

'ഈ പാട്ടിന്റെ ശീലുകൾ വന്നതെവിടെ നിന്ന് ?'

'നിങ്ങളുടെ ഈ മുറിയിൽ എന്തെന്നില്ലാത്ത ഭാരം അനുഭവപെടുന്നു, മറ്റേതോ ലോകത്തേക്ക് കടന്നു ചെല്ലുന്നപോലെ'
ചുവന്ന മുറിയിലെ വാരി വലിച്ചിട്ട പുസ്തകങ്ങളിലേക്ക് കൈകൾ തഴുകികൊണ്ട്‌ ചുമരിലെ ഭ്രാന്തൻ ചിത്രങ്ങളിലേക്ക് കണ്ണുകൾ പായ്ച്ചുകൊണ്ട്, അവൾ മറുപടി പറഞ്ഞു.

'മറ്റൊരാളുടെ ചിന്തകളിലേക്ക് കടന്നു ചെന്നാൽ, അതിൽ നിന്നും ഇറങ്ങി വരിക എന്നത് വളരെ ഭുധിമുട്ടുള്ള ഒരു കാര്യമാണ്'
എന്റെ ഏകാന്തതയിൽ എനിക്ക് കൂട്ടിരിക്കുന്ന ഒർമ്മകളാണവ, അതിലേക്ക് മനസ്സിനെ കടന്നു ചെല്ലാൻ അനുവധിക്കരുത്.

'താങ്കൾക്ക് ഏറ്റവും ഇഷ്ടമുള്ള പ്രണയം ഏതായിരുന്നു..?'
അയാളുടെ പുസ്തകകെട്ടുകളിൽ നിന്നും കൈ എടുത്തുകൊണ്ട്, മുഖത്തേക്ക് നോക്കി ചോദിച്ചു.

'എന്തൊരു ചോദ്യമാണത്?'

'ഓരോ രാത്രിയിലും ഓരോ പ്രണയം മുളക്കുന്നില്ലേ ഈ ചുവന്ന മുറിക്കകത്ത്'

'പ്രണയമല്ല, കാമ ചേഷ്ടകൾ മാത്രം നടക്കുന്ന മുറിയാണിത്, പ്രണയം ഒരുപാടുണ്ടായിട്ടുണ്ട് പക്ഷെ എണ്ണിയിട്ടില്ല. എങ്കിലും പ്രിയപ്പെട്ടത് എന്ന് പറയാൻ, കൌമാരത്തിൽ എവിടെയോ പുളി മരത്തിന്റെ ചുവട്ടിൽ തീർത്തുവച്ചൊരു പുളിക്കുന്ന പ്രണയമാണ്.
പുളി മരത്തിൽ പന്തലിട്ട ഫാഷൻഫ്രൂട്ടിനു വേണ്ടി കാത്തിരുന്ന സുന്ദരി, സുന്ദരമായ ഓർമകൾ, സുന്ദരമായ പ്രണയം. പുളിക്കുന്ന പ്രണയം.'
അയാൾ ചിരിച്ചു, ഭ്രാന്തനെപോലെ! ഓർമകളിൽ നമ്മളെപ്പോഴും ഭ്രാന്തന്മാർ തന്നെ അല്ലെ.

'ഇന്നത്തെ രാത്രിക്ക് ഒരു പ്രത്യേകതയുണ്ട്'

'എന്ത്?'

'ഞാൻ ശിവനും നീ പാർവതിയും എന്നത് തന്നെ'

'പക്ഷെ എന്റെ ശരീരവും മനസും, സ്ത്രീയുടെതല്ല'

'ശരീരത്തിന് എന്ത് പ്രസക്തിയിരിക്കുന്നു.
പിന്നെ മനസ്സ്, എന്റെ മനസ്സ് പ്രണയിക്കാൻ ഒരുങ്ങിയിരിക്കുന്നു.
നമ്മുക്ക് ഒരു കെട്ടുപാടും മനസ്സിനോടുണ്ടാകരുത്, ചിന്തകൾ കൊണ്ട് വേട്ടയാടി ശീലിക്കണം.'
അയാൾ അവളുടെ പുറത്ത് ചുംബിച്ചു, കൈകൾ രണ്ടും ചേർത്ത് പിടിച്ചുകൊണ്ട് ചുവരിലെ ഭ്രാന്തൻ ചിത്രത്തിനോട് ചേർന്ന് നിന്നു.

'ബാല്യത്തിൽ എവിടെയോ കേട്ടറിഞ്ഞ ഒരു മണമുണ്ട് ഈ മുറിക്കകത്ത്, അതെന്താണെന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല'

'എന്റെ കരിയുന്ന പ്രണയതിന്റെതായിരിക്കും' അയാൾ ചിരിച്ചു.
പാർവതിയുടെ മുടിയിഴകൾ പതിയെ മുഖതിലേക്കിട്ടുകൊണ്ട് കട്ടിലിലേക്ക് ചെന്നിരുന്നു.

'ഞാൻ ഒരു സ്ത്രീ ആയിരുന്നെങ്കിൽ'

'നീ ഒരു സ്ത്രീയാണ്, മനസ്സ് കൊണ്ട്, അതേ മനസ്സുകൊണ്ട് എന്നെ പ്രണയിച്ചാൽ, ശരീരം കൊണ്ട് നീ സ്ത്രീയായി മാറും. നിനക്കുപോലും ചിന്തിക്കാൻ കഴിയാത്തൊരു മാറ്റം.'

'എന്തെളുപ്പമാണ്‌ അത് പറയാൻ, നിങ്ങൾ ഒരു പുരുഷനാണ്. ഒരു സ്ത്രീയെ പ്രണയിക്കുന്നത്‌ പോലെ എന്നിലേക്ക് വരരുത്, ഒരു സ്ത്രീയോട് സംസാരിക്കുന്നതു പോലെ എന്നോട് സംസാരിക്കരുത്. '
മുടികൾ പിന്നിലേക്ക് തലോടി, അവളുടെ കണ്ണിലേക്ക് അയാൾ സൂക്ഷിച്ചു നോക്കി. പതിയെ പുഞ്ചിരിച്ചു.
അവൾ നാണം കൊണ്ട് കണ്ണുകൾ തട്ടി മാറ്റി.

'നീ ഒരു സ്ത്രീയായി മാറുന്നു.'
നാണം കൊണ്ട് സംസാരിക്കാൻ കഴിയാതെ അവൾ മാറി നടന്നു.

'എനിക്ക് മനസ്സിലാവുന്നു, ഞാനറിയുന്നു എന്നിലെ മാറ്റം. പക്ഷെ എന്താണ് മാറുന്നത്, എന്തിലേക്കാണ് മാറുന്നത് എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല.'

'അത് തിരിച്ചറിയേണ്ട ആവശ്യം നിനക്കില്ല, നീ എന്ന സ്ത്രീയെ ഞാൻ പ്രണയിക്കുന്നു. നമുക്ക് പ്രണയിക്കാം. ആകാശംമുട്ടെ പ്രണയിക്കാം.
ഈ ചുവന്ന മുറിയിലെ ഭ്രാന്തൻ ചിന്തകളിലേക്ക് നീ കടന്നു വന്നതുപോലെ, നിറമില്ലാത്ത ഭ്രാന്തൻ പ്രണയത്തിലേക്ക് കടന്നു വരൂ'

'ഒരിക്കലും വരില്ലെന്നറിഞ്ഞ ഒരാളെ കിട്ടിയ സന്തോഷം എന്നിലുണ്ട്, അത് ഞാൻ മറച്ചു വയ്ക്കുന്നില്ല.
പക്ഷെ ഈ രാത്രികൊണ്ട്‌ തീരില്ലേ അതൊക്കെ?'

അയാൾ ഒന്നും മിണ്ടിയില്ല, ഒരു ചെറിയ പുഞ്ചിരികൊണ്ട് കണ്ണുകൾ അടച്ചു കിടന്നു.

'നിങ്ങളുടെ പ്രണയത്തിന്റെ ചുവപ്പ് നിറം എനിക്ക് കാണാം, ഇതൊരു ചുവന്ന പ്രണയമാണ്.
നൃത്തം ചെയുന്ന നക്ഷത്രത്തിന് ജന്മം കൊടുക്കുന്ന വിപ്ലവത്തിന്റെ ചുവപ്പ്.
പക്ഷെ, നിങ്ങളുടെ ജീവിതം പോലെ എന്റെ ജീവിതം ചുവന്നിട്ടില്ല ഇതുവരെ,
ഭ്രാന്തമായി ചിന്തിച്ചിട്ടില്ല, അതുകൊണ്ട് തന്നെ പ്രണയത്തോട് നീതി പുലർത്താൻ കഴിയുമോ എന്നെനിക്കറിയില്ല.'

അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു.
'ഈ സമൂഹത്തിൽ നിന്നോളം ചുവക്കാൻ ആർക്കാണ് കഴിയുക.'

നമുക്ക് ഈ രാത്രികൾ ചുവന്ന പ്രണയത്തോടൊപ്പം, ഈ ചുവന്ന തെരുവ് കീഴടക്കിയാലോ ?'

അവളുടെ ചോദ്യം അയാൾക്ക് ഇഷ്ടപെട്ടെന്നോളം, ഉറക്കെ ചിരിച്ചു.
ദ്വിലിംഗതോടുള്ള പുച്ഛം നിറഞ്ഞ നോട്ടം വക വയ്ക്കാതെ ഇനിയും ചുവക്കാത്ത ചുവന്ന തെരുവിലെ രാത്രികൾ ചുവപ്പിക്കാൻ അവർ പുറത്തേക്കിറങ്ങി,
അടച്ചിടാത്ത ചുവന്ന ഇരുണ്ട മുറിയിൽ നിന്നും.


No comments:

Post a Comment

വായിച്ചതിനു നന്ട്രി