ഉയിർത്തെഴുന്നേൽപ്പ്

നാം തനിച്ചാണ് കുഞ്ഞേ
നമ്മുടേതല്ലാത്തൊരു മണ്ണും മണ്ണിൻറുടയൊര-
വരുമെന്നാരോ ചൊല്ലീടുമ്പോൾ
നാമിതെങ്ങോട്ടു പൊകുമെൻ കുഞ്ഞേ
കാവി പുതപ്പിച്ചൊരുകൂട്ടം മുന്നിലിരുന്നെങ്ങനെ
തിന്നണമെന്നുമെന്തറിയണമെന്നു മുറക്കെയലറുമ്പോളി-
തെങ്ങോട്ടു പോകുമെൻ കുഞ്ഞേ
കാഹളം മുഴക്കിയിരുന്നൊഴുകുന്ന പുഴകളിലെ
ചുവപ്പിന്നോരംശമതെവിടെലും കാണുന്നുവോ നീ.

കൊന്നുതള്ളുമ്പോൾ മിണ്ടാതിരുന്നച്ഛനെന്തിനിവിടെ
കരയുന്നേനച്ച
കല്ലിലും മൂർദ്ധന്യമാംവിധം കയറ്റിയ ശൂലത്തിൻ
മുന്നിലും കേഴുമ്പോഴാ
ചുവന്ന കോടിയുടെ കാലൊന്നെടുത്തിരുന്നേലാ
മണ്ണും മണ്ണിനുടയോരുമെല്ലാം നാമാവില്ലേനച്ച.

അവസാന കലാപമതെരിയുമ്പോളെന്നെ
യകക്കളത്തിലടച്ചിരുന്നില്ലേങ്കിലതു
ഞാനെങ്കിലുമൊന്നു ചോദിച്ചേനച്ച,
നാടേറി വീടേറി കൊന്നുതളുമ്പോളതു
ഞാനേലും ചോദിച്ചേനച്ച!

നിനക്കിനിയൊന്നുമെന്നില്ലയെൻ
യീ പിതാവിന് നൽകീടുവാൻ
എന്നതോർതിരിക്കാനാവില്ലെൻ കുഞ്ഞേ,
അടുക്കള പുറത്തിരിക്കുമാ വലിയ മീൻവെട്ടിയും
കത്തികരിഞൊരാ വിപ്ലവകാരിതൻ ചുവന്ന
ധ്വജവുമെടുത്തുകൊണ്ടേയിറങ്ങുക നീ
നെഞ്ചിലണയാത്തോരാ നേരുകൾക്കൊപ്പമീ
കാലയളവില്ലാത്തൊരു നാളെയുടെ ശബ്ധമായി.

No comments:

Post a Comment

വായിച്ചതിനു നന്ട്രി